Tuesday, January 29, 2013

ഒരു ജനുവരി മുപ്പതിന്റെ ഓര്‍മ്മയ്ക്ക്‌ !!!!!


ഇന്ന് ജനുവരി മുപ്പതു , ഭാരതത്തിന്റെ  ഓമന പുത്രന്‍ വേറെ ഒരു പുത്രനാല്‍  വെടിയേറ്റ്‌ മരിച്ച ദിവസം ,നമ്മള്‍ പലരും ഈ മനുഷ്യനെ  മറന്നു കഴിഞ്ഞിരിക്കുന്നു ,ലോകത്തിനു ആ മനുഷ്യന്‍ തന്ന ആശയങ്ങള്‍ നാം മറന്നു കഴിഞ്ഞിരിക്കുന്നു ,

മതത്തിന്റെയും  ജാതിയുടെയും സമുദായത്തിന്റെ പേരില്‍  തമ്മില്‍  പോരിനിറങ്ങുന്ന സമൂഹം ഇങ്ങനെ ഒരു മനുഷ്യന്‍ ഇവടെ ജീവിച്ചിരുന്നതായി  ഓര്‍ക്കുന്ന പോലുമില്ല . മതത്തെ കുറിച്ച് അദ്ധേഹതിനു  വ്യകതമായ കാഴ്ചപാടുകളും നിലപാടും ഉണ്ടായിരുന്നു .

മതം എന്ന് പറയുന്ന വസ്തു ഒരിക്കലും ഈശ്വര  സൃഷ്ടിയല്ല , അത് മനുഷ്യനാല്‍ നിര്‍മ്മിതമായതാണ് പരസ്പര  സ്നേഹത്തോടും  വിശ്വാസത്തോടും  തോളോട്  തോള് ചേര്‍ന്ന്  പോകേണ്ട മതം പലപ്പോഴും  റോഡിന്‍റെ  വാക്കിലെ  വേലി കെട്ടുകള്‍പോലെ  അധപതിചിരിക്കുന്നു , മതത്തെ നയിക്കുന്നവര്‍  ഇതിനു  പലപ്പോഴും കൂട്ടുനില്‍ക്കുന്നു .എന്റെ മതമാണ്‌ ശ്രേഷ്ടം അതില്‍  വന്നാലെ ഈശ്വരനെ പ്രാപിക്കാന്‍  സാധിക്കു എന്ന് പഠിപ്പിക്കുന്നു , ഇത്  സമൂഹത്തില്‍ അസ്വസ്ഥത  ഉളവാക്കുന്നു . എന്തേ അവനവന്റെ  ഉള്ളിലെ  ഈശ്വരനെ കാണത് മതത്തിലുള്ള  ഈശ്വരനെ തേടി പോകുന്നത് ? അവിടെയാണോ ഈശ്വരന്‍ ഇരിക്കുന്നത് .

അവിശ്വാസികളും യുക്തിവാദികള്‍ എന്നു പറയുന്നവരും പലപ്പോഴും വിശ്വാസികളെപ്പോലെ തന്നെ അന്ധ വിശ്വാസികളാണ് എന്നതാണു എന്റെ അനുഭവം. പലരും ഗ്രൂപ്പുകളുടെയും ക്ലിക്കുകളുടെയും ഭാഗമാണ്. ജനനം കൊണ്ട് ഒരാള്‍ ഒരു വിശ്വാസത്തിന്റെ ഭാഗമാകുന്നതുപോലെ സൌഹൃദത്തിന്റെയും രാഷ്ട്രീയ ധാരണകളുടെയും ബലത്തില്‍ ഒരാള്‍ യുക്തിവാദിയുടെ പട്ടം അണിയുന്നു, അണിയുന്നതായി ഭാവിക്കുന്നു. യുക്തിഭദ്രമായ ഒരു ചിന്താ ശൈലി രണ്ടിടത്തും കുറവാണ്. യുക്തിപൂര്വ്വംക ചിന്തിക്കുന്നവന്റെ ഒരു ഗതികേട് അവന്‍ ഒരു ഗ്രൂപ്പിലും പെടുന്നില്ല എന്നതാണു. മിക്കവാറും അയാള്‍ കൂട്ടം തെറ്റിയ ഒരുവനാവും.

ഇന്ന് നമ്മള്‍ കാട്ടികൂട്ടുന്ന. മതസൗഹാര്‍ദ്ദംമെന്നു പറഞ്ഞു നടത്തുന്ന മാമാങ്കങ്ങള്‍  വെറും തട്ടിപ്പാണ് , അതില്‍ ഒന്നും ആത്മാര്‍ത്ഥതയുടെ കണിക ലവലേശം പോലുമില്ല . പള്ളില്‍ അച്ചന്റെയും ,സ്വമിയാരുടെയും , മുല്ലാക്കയുടെയും  വേഷം കെട്ടിച്ചു റോഡിലൂടെ  കുട്ടികളെ  നടത്തിയത് കൊണ്ട് ഇവടെ മതസാഹോദര്യം  ഉണ്ടാവില്ല , എല്ലാത്തിന്റെയും സാരം അറിയാന്‍ സാധിക്കണം ,മത ഗ്രന്ഥങ്ങള്‍ നിങ്ങള്ക്ക് ഈശ്വരനിലേക്കുള്ള ചൂണ്ടു പലകയാണ് . മതത്തിന്റെ ആചാരങ്ങള്‍ അനുഷ്ടാനങ്ങള്‍ നിങ്ങളെ ഒരിക്കലും ഈശ്വരനില്‍ ഏത്തിക്കില്ല, നിങ്ങള്ക്ക്  ഈശ്വരനെ ദര്‍ശിക്കണമെങ്കില്‍  നിങ്ങള്‍ തന്നെ തീരുമാനിക്കണം.

ഈ ലോകവും  സര്‍വ്വ ചരാചരങ്ങളും ഈശ്വര സൃഷ്ടിയെന്നു പറയുകയും, ഒരു മനസാക്ഷി കുത്തും ഇല്ലാത് അതിനെ നശിപ്പിക്കാന്‍ ഇറങ്ങുകയും ചെയ്യൂന്നതു എന്ത് വിരോധാഭാസമാണ്,നമ്മള്‍ ഇവടെ ഈശ്വരന്റെ  പേരില്‍ നമ്മള്‍ ഏത്ര രക്ത പുഴകള്‍ ഒഴുക്കി  ഏതു ഈശ്വരനാണ്  അതുകൊണ്ട് സംതൃപ്തി ഉണ്ടായതു .

 ഹൈന്ദവ കുടുബത്തി ജനിച്ച ഗാന്ധി ജീവിതകാലം മുഴുവ ഹൈന്ദവനായി ജീവിച്ചു. അദ്ദേഹത്തിന്റെ മിക്ക തത്ത്വങ്ങളും ഹൈന്ദവതയിനിന്നെടുത്തയാണ്. അതേസമയം അദ്ദേഹം എല്ലാ മതങ്ങളും നല്ലതെന്ന് വിശ്വസിച്ചു. മറ്റ് വിശ്വാസങ്ങളിലേക്ക് തന്നെ മാറ്റുവാനുള്ള എല്ലാ ശ്രമങ്ങളേയും ഗാന്ധി നിരസ്കരിച്ചു.

മതജിജ്ഞാസുവായിരുന്ന ഗാന്ധി എല്ലാ പ്രധാന മതങ്ങളേക്കുറിച്ചും ഗാഢമായി പഠിച്ചിരുന്നു. അദ്ദേഹം ഹൈന്ദവതയേക്കുറിച്ച് ഇങ്ങനെ പറഞ്ഞു:

"എനിക്കറിയാവുന്ന ഹൈന്ദവത എന്റെ ആത്മാവിനെ പൂണമായും തൃപ്ത്തിപ്പെടുത്തുന്നു.... സംശയങ്ങ എന്നെ വേട്ടയാടുമ്പോ, നിരാശ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കുമ്പോ, പ്രകാശത്തിന്റെ ഒരു കിരണം പോലും കാണാതാവുമ്പോ ഞാ ഭഗവദ്ഗീതയിലേക്ക് തിരിയും. അതി എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാ കണ്ടെത്തും. അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാ പുഞ്ചിരിക്കുവാനാരംഭിക്കും. എന്റെ ജീവിതം ദുരന്തപൂരിതമായ ഒന്നായിരുന്നു. ആ ദുരന്തങ്ങ എന്റെ ജീവിതത്തി പ്രത്യക്ഷവും മായാത്തതുമായ ഒരു പ്രഭാവവും ഉണ്ടാക്കിയിട്ടില്ലെങ്കി, അതിന് ഞാ കടപ്പെട്ടിരിക്കുന്നത് ഗീതയുടെ ഉപദേശങ്ങളോടാണ്"

 

ഗാന്ധി ഗുജറാത്തിയി ഭഗവദ് ഗീതയുടെ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. മഹാദേവദേശായി അത് ഇംഗ്ലീഷിലേക്ക് തജ്ജമ ചെയ്യുകയും അതിന് ഒരു ആമുഖം എഴുതിച്ചേക്കുകയും ചെയ്തു. ഗാന്ധിയുടെ ഒരു മുഖവരയോടെ 1946 അത് പ്രസിദ്ധീകരിക്കപ്പെട്ടു.

എല്ലാ മതങ്ങളുടേയും അന്തഃസത്ത സത്യവും സ്നേഹവും (അനുകമ്പ, അഹിംസ, സുവണ നിയമം) ആണെന്ന് ഗാന്ധി വിശ്വസിച്ചു. മതങ്ങളിലെ കാപട്യത്തേയും അസ്സാന്മാഗിത്വത്തേയും സ്വമതശാഠ്യത്തേയും അദ്ദേഹം എതിത്തു. വിശ്രമമില്ലാതെ പ്രവത്തിച്ച ഒരു സാമൂഹപരിഷ്കത്താവായിരുന്നു ഗാന്ധി. ഇതര മതങ്ങളേക്കുറിച്ച് അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങ:

"എനിക്ക് ക്രിസ്തുമതത്തെ കുറ്റമില്ലാത്തതും ലോകത്തെ ഏറ്റവും മഹത്തായ മതമായും കാണാ സാധിക്കുന്നില്ലെങ്കി ഹിന്ദു മതത്തേയും ഞാ അങ്ങനെ കാണുകയില്ല. ഹിന്ദുമതത്തിലെ കുറവുക എനിക്കറിയാം. തൊട്ടുകൂടായ്മ ഹൈന്ദവതയുടെ ഭാഗമാണെങ്കി അത് ദുഷിച്ചതോ അമിത വളച്ചയോ ആയ ഒരു ഭാഗമാണ്. വേദങ്ങ ഈശ്വരപ്രേരിതമായി എഴുതപ്പെട്ടയാണ് എന്ന് പറയുന്നതിന്റെ അത്ഥമെന്താണ്? അവ ഈശ്വരപ്രേരിതമാണെങ്കി എന്തുകൊണ്ട് ബൈബിളും ഖുറാനും അങ്ങനെ ആയിക്കൂട? എന്റെ ക്രിസ്ത്യ സുഹൃത്തുക്കളും മുസ്ലീം സുഹൃത്തുക്കളും എന്നെ അവരുടെ മതങ്ങളി വിശ്വാസിക്കുന്നവനാക്കാ ഒരുപോലെ ശ്രമിച്ചിട്ടുണ്ട്. അബ്ദുള്ള സേഠ് ഇസ്ലാമിനേക്കുറിച്ച് പഠിക്കാ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു . ഇസ്ലാമിന്റെ സൗന്ദര്യത്തേക്കുറിച്ച് അദ്ദേഹം എപ്പോഴും സംസാരിക്കുമായിരുന്നു." (ഗാന്ധിയുടെ ആത്മകഥയി നിന്ന്)

"മുഹമ്മദിന്റെ വാക്കുക ജ്ഞാനത്തിന്റെ നിധികളാണ്. അത് മുസ്ലീങ്ങക്ക് മാത്രമല്ല, മാനവരാശിക്ക് മുഴുവനും"

ഒരിക്ക അദ്ദേഹം ഒരു ഹിന്ദുവാണോ എന്ന ചോദ്യത്തിന് ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു:

"അതെ, ഞാനൊരു ഹിന്ദുവാണ്. അതോടൊപ്പം ഞാനൊരു ക്രിസ്ത്യാനിയും മുസ്ലീമും യഹൂദനുമാണ്"

"മനുഷ്യന്റെ അന്തസ്സത്ത ദിവ്യമായ ഒന്നാണ്. വ്യക്തിതലത്തിലും സമൂഹതലത്തിലും സാക്ഷാത്കരിക്കുകയാണ് ജീവിതത്തിന്റെ പരമലക്ഷ്യം. മതവും സദാചാരവും സാമൂഹ്യനീതിയും അഥശാസ്ത്രവും എല്ലാം തന്നെ തത്ത്വത്തിലും പ്രയോഗത്തിലും, ഈ അത്യന്തികലക്ഷ്യമായ ആത്മാവിഷ്കാരത്തിന് ഇണങ്ങുന്നതും അതിനെ സഹായിക്കുന്നതുമാവണം." ഗാന്ധിയശനത്തിന്റെ പൊരു ഇതാണ്.